Thursday 9 February 2017


           അനുഭവങ്ങളുടെ അക്ഷരങ്ങൾ


അവളെ ഞാൻ ആദ്യമായി കാണുന്നത് ബോംബയിലെ ഒരു അപ്പാർട്മെന്റിൽ വെച്ചാണ് ..ഉണ്ടക്കണ്ണുകളും നീണ്ട മൂക്കും ചുരുണ്ട മുടിയും ചുണ്ടിൽ ചെറു പുഞ്ചിരിയുമായി നിൽക്കുന്ന അവളെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി..അവളെയും കൂട്ടി എനിക്ക് അനുവദിക്കപ്പെട്ട മുറിയിലേക്കു ഞാൻ തിടുക്കത്തിൽ നടന്നു നല്ല ഒരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു എന്റെ മനസ്സിൽ ..മാസത്തിൽ ഒന്നോ രണ്ടോ തവണ വെറുതെ ഒരു എന്ജോയ്മെന്റ് നു വേണ്ടി ഇവിടെ ഞാൻ വരാറുണ്ട് .ബോംബയിലെ വേശ്യാതെരുവുകളിൽ വരുന്നവരൊക്കെ എന്ജോയ്മെന്റിനു വേണ്ടി വരുന്നവരെന്നാണ് പറയാറ് .മറ്റെല്ലാ ബിസിനസ്സും പോലെ സാദാരണമായ ഒരു ബിസിനസ് തന്നെയാണല്ലോ ഇവിടെ ഇതും അത് കൊണ്ട് തന്നെ ആരും ഇതിനെ ഒരു മോശമായ വാക്കുകളാൽ സംബോധന ചെയ്യാറില്ല .
എനിക്കൊരു സവഭാവം ഉണ്ട് ഒരു വൃത്തികെട്ട സവഭാവം എന്നാണ് കൂട്ടുകാർ അതിനെ വിശേഷിപ്പിക്കാറ് ..ഞാൻ മണിക്കൂറിനു വില കൊടുത്തു വാങ്ങുന്ന പെണ്ണുങ്ങളുടെയൊക്കെ ഭൂതകാലം ഞാൻ ചോദിച്ചു മനസായിലാകും .
ചിലർ കഥ മെനഞ്ഞു പറഞ്ഞു തരും ..ചിലർ പാതി സത്യങ്ങൾപറഞ്ഞു തരും ചിലതൊക്കെ കള്ളമാണെന്ന് കേൾക്കുമ്പഴേ മനസ്സായിലായിട്ടുണ്ട് എന്നാലും ഞാൻ കേൾക്കും എനിക്കൊരു ഹരമായിരുന്നു അത് ...മുറിയുടെ കതക് കൊളുത്തിട്ടു അവൾ എന്റെ ബെഡിൽ വന്നിരുന്നു ഒട്ടും സമയം പാഴാക്കാതെ ഒരു പുഞ്ചിരിയോടെ സുന്ദരമായ അവളുടെ മുഖത്തു നോക്കി അന്നും എന്റെ പതിവ് ചോദ്യങ്ങൾ ഞാൻ തുടക്കമിട്ടു ..ഇത്രയും സുന്ദരിയായ നീ എന്തിനു ഈ ജോലി ചെയ്യുന്നു ?.ഈ ജോലിയിൽ നീ സംതൃപ്തയാണോ ..?എങ്ങനെ ഇവിടെ വന്നു പെട്ടു? എന്നിങ്ങനെ വായിൽ വന്ന ചോദ്യങ്ങൾ ഞാൻ ഓരോന്നായി ചോദിച്ചു തുടങ്ങി ,
എന്റെ ചോദ്യങ്ങൾ കേട്ട് അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി ഒരു ഇന്റർവ്യു നു വേണ്ടിയായിരുന്നോ ഇയാൾ ഇത്രയും പണം മുടക്കി എന്നെ വിളിച്ചു വരുത്തിയത് എന്ന് ചിന്തിച്ചായിരിക്കാം അത് . എന്തോ അവളുടെ ഉത്തരങ്ങൾക്കായുള്ള എന്റെ കണ്ണിലെ തിളക്കം കണ്ടത് കൊണ്ടായിരിക്കാം എന്റെ പേര് സീമ വെസ്റ്റ് ബംഗാളിലെ റായ്പുർ ആണ് എന്റെ വീട് അവൾ പതുക്കെ പറഞ്ഞു തുടങ്ങി ..അന്നൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു അവരുടെ ആ സന്തുഷ്ട കുടംബത്തിന്റെ താളം തെറ്റി തുടങ്ങിയത് രാവിലെ മുതൽ നേരിയ തോതിൽ ചാറ്റൽ മഴയുണ്ട് സമയം ഒമ്പതു ആയി തുടങ്ങി അവൾ സ്കൂളിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോഴാണ് ഉമ്മറത്ത് രണ്ടു പേർ വന്നു നില്കുന്നത് കണ്ടത് അച്ഛന്റെ കൂടെ പലപ്പോഴും കണ്ട മുഖങ്ങൾ ആയിരുന്നു അവ . എന്തെങ്കിലും അങ്ങോട്ടു ചോദിക്കുന്നതിനു മുമ്പേ അവർ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു അമ്മയില്ലേ...? അച്ഛൻ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റു വീണിരിക്കുന്നു വേഗം വരിക 'അമ്മ ഇറങ്ങി വന്ന പാടെ അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ...ഒരു അട്ടഹാസത്തോടെ സ്കൂൾ ബാഗ് വലിച്ചെറിഞ്ഞു അവൾ അച്ഛനെ കാണാൻ ഓടി കൂടെ അമ്മയും ...ഒന്നുമറിയാതെ അന്തം വിട്ടു നിന്ന അനിയത്തിയേയും കുഞ്ഞനിയനെയും അടുത്ത വീട്ടിൽ ഏല്പിച്ചു അച്ഛന്റെ കൂട്ടുകാരും അവരെ പിന്തുടര്ന്നു ...
******************************************************************************
ദീർഘകാലത്തെ ചികിത്സയുടെ ഫലമായി അവളുടെ അച്ഛന്റെ ജീവൻ തിരിച്ചു കിട്ടി
പരസഹായമില്ലാതെ ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അത് പത്താം ക്ലാസ്സിൽ പടിക്കുകയായിരുന്ന അവൾ പിന്നീട് സ്കൂളിൽ പോയില്ല അച്ഛനെ അവളെ ഏല്പിച്ചായിരുന്നു അമ്മ നിത്യവൃത്തിക്ക് വേണ്ടി സേട്ടുവിന്റെ വീട്ടിൽ ജോലിക്കു പോയിരുന്നത് ഏറെ സ്നേഹിച്ചിരുന്ന രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അനിയത്തിയും എപ്പോഴും കൊച്ചു വികൃതികുളുമായി തന്നെ ശല്യം ചെയ്തിരുന്ന നാലു വയസ്സുള്ള കുഞ്ഞു അനിയന്റെയും ചിരിക്കുന്ന മുഖം പിന്നീട് കാണാത്തതു അവളെ ഏറെ സങ്കടപ്പെടുത്തി ജീവനിലേറെ സ്നേഹിച്ചിരുന്ന കൂടപ്പിറപ്പുകളുടെ നല്ല നാളേയ്ക്ക് വേണ്ടി അവൾ പല ജോലികളും അന്വേഷിച്ചു തുടങ്ങി അങ്ങനെയാണ്. ഒരു ദിവസം അമ്മ ജോലി ചെയ്തിരുന്ന വീട്ടിലെ സേട്ടു ബോംബയിൽ അവൾക്കു നല്ല ഒരു ജോലി തരപ്പെടുത്തിയ വിവരം അമ്മയെ അറിയിച്ചു അവൾക്കു ഈ ജോലികു പോകാനായാൽ നിനക്ക് ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കാം എന്നും നിങ്ങൾക്കു സുഖമായി കഴിയാനുള്ള പണം അവളിലൂടെ കിട്ടും എന്നും അവർ അമ്മയെ അറിയിച്ചിരുന്നു ..പിന്നെ അവൾ കൂടുതൽ ആലോചിക്കാതെ സേട്ടുവിനോപ്പം പോകാൻ തീരുമാനിച്ചു തന്റെ കുഞ്ഞനിയനെയും അനിയത്തിയേയും പിരിയുന്നതിൽ മാത്രം ആണ് അവൾ ഏറെ ദുഃഖിച്ചത് ..നാലു ദിവസങ്ങൾക്കുള്ളിൽ പുതിയ ഉടപ്പുകളുമായി സേട്ടു അവളെ കാണാൻ വന്നു നാളെ നമുക്കു പോണം യാത്രക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ട് , അമ്മയുടെ കയ്യിൽ കുറച്ചു പണവും ഏല്പിച്ചു അയാൾ അന്ന് പോയി ..
*************************************************************
മുംബയിൽ പുഷ്പ ആന്റി എന്ന് വിളിക്കുന്ന സ്ത്രീയുടെ അപ്പാർട്മെന്റിൽ ആണ് സേട്ടു അവളെ കൊണ്ടത്തിച്ചത് ..യാത്ര ക്ഷീണം കൊണ്ട് ഒന്ന് മയങ്ങി എണീറ്റ അവൾ പിന്നെ സേട്ടുവിനെ അവിടെ എങ്ങും കണ്ടില്ല ..അവിടത്തെ ജോലിക്കാരൻ എന്ന് തോന്നിക്കുന്ന പയ്യനോട് കാര്യം അന്വേഷിച്ചപ്പോൾ അവർ പോയെന്നും നീ ഇനി ഇവിടത്തെ ആൾ ആണെന്നും അറിയിച്ചു ..സേട്ടു എന്തിനാണ് തന്നെ ഇവിടെ കൊണ്ട് ആക്കി പോയതെന്നും തന്റെ ജോലി എന്താണെന്നും അവൾക്കു അപ്പോഴും അറിഞ്ഞിരുന്നില്ല ,
അന്ന് വൈകുനേരം ഒരു ഏഴു മണി ആയി കാണും പുഷ്പ ആന്റി അവളോട് ഒന്നൊരുങ്ങി വരാൻ പറഞ്ഞു അവളെ ഒരുക്കാൻ വേണ്ടി ഒരു സ്ത്രീയെയും അവളുടെ കൂടെ നിർത്തി ..ഒപ്പം നിന്ന സ്ത്രീയോട് അവൾ പലതും ചോദിയ്ക്കാൻ ശ്രമിച്ചെങ്കിലും അവർ ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല ..അന്ന് രാത്രി പുഷ്പ ആന്റി അവളെ വേറെ ഒരു മുറിയിൽ കൂട്ടികൊണ്ടുപോയി മാന്യൻ എന്ന് തോന്നിക്കുന്ന ഒരു കുള്ളൻ ആ മുറിയിൽ അവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു ആന്റി അയാളോട് എന്തോ പറഞ്ഞ ശേഷം മുറിയിൽ നിന്നും ഇറങ്ങിപ്പോയി കൂടെ ഇറങ്ങി പോവാൻ ശ്രമിച്ച അവളെ ആ കുള്ളൻ പിറകിൽ നിന്നും ബലമായി പിടിച്ചു ബെഡിലേക്കു തള്ളിയിട്ടു എന്നെ അനുസരിച്ചില്ലെങ്കിൽ നിനക്ക് ജീവനോടെ ഇവിടെ നിന്നും പുറത്തു കടക്കാൻ ആകില്ല എന്നും അയാൾ ഭീഷണിപ്പെടുത്തി താൻ വലിയ ഒരു പൊലിസ് ഓഫീസർ ആണെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത് അന്നവിടെ തളർന്നു ഉറങ്ങിയ അവൾ പിറ്റേന്ന് വൈകീട്ടാണ് ഉണർന്നത് ഉണർന്നപ്പോൾ തന്റെ ചുറ്റും 3 സ്ത്രീകൾ ഉണ്ടായിരുന്നു എണീറ്റ് നേരെ പുഷ്പ ആന്റിയെ പോയി കാണാനെന്ന ഉദ്ദേശത്തോടെ ചാടി എഴുന്നേറ്റ അവളെ മറ്റു സ്ത്രീകൾ തടഞ്ഞു , ഇത് പച്ചക്കു മാംസം വിൽക്കുന്ന ഒരിടമാണെന്നും തനിക്കും ഇപ്പോൾ വെറും മാംസപിണ്ഡത്തിന്റെ വിലയെ ഒള്ളു എന്നും ചുറ്റുമള്ളവരിലൂടെ അവൾ തിരിച്ചറിഞ്ഞു ആ തിരിച്ചറിവ് അവളുടെ മനസ്സിനെ വല്ലാതെ തളർത്തി,
മാസങ്ങൾ പലതു കഴിഞ്ഞു അപ്പോഴേക്ക് ഇത്തരത്തിലുള്ള പല അപ്പാർട്മെന്റുകൾ അവളെ മാറി മാറി വിലക്കെടുത്തിരുന്നു അവസാനം ഇപ്പൊ എന്റെ മുന്നിൽ തന്റെ ശരീരത്തിന്റെ മാർക്കറ്റ് ഇടിയുന്നത് വരെ എങ്ങനെയെങ്കിലും ജീവിക്കാം അല്ലെങ്കിൽ ഉള്ക്കൊണ്ടു എന്നേ ഞാൻ മരിച്ചിരിക്കുന്നു എന്ന് കരുതിയായിരിക്കാം ഇന്നിവൾ ഈ ജോലിയോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു .അടുത്ത പത്തിന് നാട്ടിൽ പോവുന്നുണ്ടെന്നും വീട് ഒന്ന് പുതുക്കി പണിയണമെന്നും ഒക്കെ അവൾ എന്നോട് പറഞ്ഞിരുന്നു ..ഒരിക്കൽ ഞാനും നിന്റെ വീട്ടിൽ വരുന്നുണ്ടെന്നും പറഞ്ഞു അന്ന് ഞാൻ അവിടെ നിന്നു ഇറങ്ങി..എന്തോ എന്റെ നെഞ്ചിൽ വലിയ ഭാരം കയറ്റി വെച്ച ഫീൽ ആയ്യിരുന്നു എനിക്ക് അതായിരിക്കാം റായ്പുരിലെ അവളുടെ വീട്ടിലേക്കു എന്നെ കൊണ്ടത്തിച്ചത് ..
ആ മാസം പതിനേഴാം തീയതി ഞാൻ അവളുടെ വീട്ടിൽ എത്തി പുതുക്കി പണിയുന്ന വീടും മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന അവളുടെ അനിയനെയും അനിയത്തിയേയും തളർന്നു കിടക്കുന്ന അച്ഛനെയും ഒരു വല്യ വീട്ടിലെ കൊച്ചമ്മയെ പോലെ തോന്നിക്കുന്ന അമ്മയെയും ഒക്കെ ഞാൻ അടുത്തറിഞ്ഞു .എന്നെ അവൾ ഒരു കൂടെപ്പിറപ്പിനെ പോലെ പരിചരിച്ചു വീടിനെ കുറിച്ചും അനിയനെ കുറിച്ചും അനിയത്തീടെ പഠനത്തെ കുറിച്ചും ഒക്കെ അവൾ വാ തോരാതെ സംസാരിച്ചു ..നിറഞ്ഞ സന്തോഷമുള്ള അവളുടെ സംസാരവും നിഷ്കളങ്കമായ മുഖവും എന്റെ മനസ്സിനെ കരയിപ്പിക്കുന്നുണ്ടീരുന്നു ..
ഒരു ദിവസം നിന്നിട്ടു പോകാം എന്ന് അവളും അമ്മയും നിർബന്ധിച്ചെങ്കിലും ഞാൻ അന്ന് തന്നെ ഒരു ഹോട്ടലിൽ റൂം എടുത്തു പിറ്റേന്ന് ബോംബെയിലേക്ക് തിരിച്ചു പൊന്നു ..
അവൾ ബോംബയിൽ തിരിച്ചെത്തിയതിനു ശേഷം പല തവണ ഞാൻ അവളെ പോയി കണ്ടു ഓരോ തവണയും ഈ ജോലി ഉപേക്ഷിക്കാനും നിനക്കു അത്യാവശ്യത്തിനുള്ള പണം എന്റെ മാസ ശമ്പളത്തിൽ നിന്നു ഒരു വിഹിധമായി തരാമെന്നും ഞാൻ പറഞ്ഞു കൊണ്ടിരുന്നു .. എന്റെ വീടിന്റെ ജോലി പൂർത്തിയാക്കാനുള്ള പണം നിങ്ങൾ തരുമോ ?എന്റെ അനിയത്തിയെ നല്ല രീതിയിൽ പഠിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ..?എന്റെ അനിയന് വേണ്ടതെല്ലാം കൊടുക്കാൻ നിങ്ങൾക്കു കഴിയുമോ.. എന്നൊക്കെ മറുത്തു ചോദിച്ചു അവളെ എന്നെ ഓരോ തവണയും മടക്കി അയച്ചു ..ശരിയാണ് എനിക്കതിനൊന്നും കഴിയില്ലാ ..ഉറ്റവർക് വേണ്ടി ശരീരം മുറിച്ചു വിൽക്കാൻ ആർകെങ്കിലും കാഴിയോ..? മുറിച്ചു മുറിച്ചു തന്റെ ശരീരത്തിലെ അവസാനത്തെ രക്തവും ഉറ്റിവീണാൽ സ്വയം ജീവൻ വെടിയാൻ ആർകെങ്കിലും മനസു ഉറച്ചു തീരുമാനിക്കുമോ..? ഇല്ല എന്റെ ജീവിതത്തിൽ ഇത് വരെ ഞാൻ അങ്ങനെയുള്ള മറ്റൊരാളെ കണ്ടിട്ടില്ല ...പിന്നീട് ഞാൻ ഡൽഹിയിലേക്കു ട്രാൻസ്ഫർ ആയി പോയി പലപ്പോഴും അവളെ ഞാൻ ഫോണിൽ വിളിക്കാറുണ്ട് ചിലപ്പോഴൊക്കെ അവൾ ഇങ്ങോട്ടും ...മാനസികമായ ഒരു അടുപ്പം എനിക്ക് അവളോട് തോന്നിയത്കൊണ്ടാവാം ഇടക്ക് എപ്പോഴോ ഒരു തവണ കൂടി റായ്പുരിലെ അവളുടെ വീട്ടിൽ ഞാൻ പോയിരുന്നു .എന്ത് കൊണ്ടോ അവളെ എന്റെ മനസ്സിൽ നിന്നു പിഴുതെറിയാൻ എനിക്ക് കഴിയുമായിരുന്നില്ല ... ഡൽഹിയിലെ ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴൊക്കെ അവളെ ഞാൻ വിളിക്കാറുണ്ട് അങ്ങനെ എത്ര മാസങ്ങൾ ആണ് കടന്നു പോയത് ഈയിടെ ആയി അവൾ കൂടുതൽ സംസാരിക്കാറില്ല കസ്റ്റമർ ഉണ്ടെന്നും ഫോണിൽ ചാർജ് ഇല്ലന്നും പറഞ്ഞു എന്നേ ഒഴിവാക്കാറാണ് പതിവ്
അങ്ങനെ ആ ഫോൺ വിളിയുടെ ദൈർഗ്യം കുറഞ്ഞു പെട്ടന്ന് ഒരുദിവസം സ്വിച്ചഡ് ഓഫ് ആയി അസ്വസ്ഥനായ ഞാൻ പല രീതിയിലും അവളെ ബന്ധപ്പെടാൻ ശ്രമിച്ചു നിരാശയായിരുന്നു ഫലം .അങ്ങനെ ഒന്നര വർഷത്തിന് ശേഷം മുംബൈയിൽ ഞങ്ങളുടെ കമ്പനി മീറ്റിംഗ് നു വേണ്ടി ഞാനും വന്നു ആ രാത്രികളിൽ അവൾ മുമ്പ് ജോലി ചെയ്തിരുന്ന ഓരോ അപ്പാർട്മെന്റുകളിലും അവളെ തിരഞ്ഞു ഞാൻ ചെന്നു അങ്ങനെ ഒരാളെ കുറിച്ച് അറിയില്ല എന്ന മറുപടിയാണ് എനിക്ക് എല്ലായിടത്തുനിന്നും കിട്ടിയത് ,
എങ്കിലും ആരുമറിയാതെ മുംബയിലെ ഞാൻ സഞ്ചരിക്കുന്ന ഓരോ തെരുവുകളിലും അവളുടെ ആ ചിരിക്കുന്ന മുഖം ഞാൻ പരതി കൊണ്ടേയിരുന്നു ..
അന്ന് വൈകിട്ട് എട്ടു മണിക്കായിരുന്നു എനിക്ക്തി രിച്ചു ഡൽഹിയിലേക്കു പോവേണ്ടിയിരുന്ന ട്രെയിൻ അതിനു വേണ്ടി
കുർള റെയിൽവേ സ്റ്റേഷനിൽ ഞാൻ എത്തി ..സ്റ്റേഷന്റെ അങ്ങേ അറ്റത്തു കുറച്ചു ഭിക്ഷ യാചിച്ചു ഇരിക്കുന്ന ചെരസികൾ എന്റെ ശ്രദ്ധയിൽ പെട്ടു...സാദാരണയായി ചെരസികളുടെ(ലഹരികു അടിമപെട്ടവർ) കൂടെ സ്ത്രീകൾ ഉണ്ടാവാറില്ല ..ഇവടെ ഇവരുടെ കൂടെ ഒരു പെണ്ണ് ,,, ഞാൻ പതുക്കെ അവരുടെ അടുത്തേക് നടന്നു അവളുടെ ചിത്രം ആയിരുന്നു എന്റെ ഉള്ളിൽ മുഴുവനും
അടുക്കും തോറും എന്റെ ഹൃദയ മിടിപ്പ് കൂടി വന്നു ..അതെ ഇത് അവളാണ് ഒട്ടിയ കവിളും മെലിഞ്ഞ ശരീരവും ആണെങ്കിലും അപ്പോഴും തിളങ്ങുന്ന ഉണ്ട കണ്ണുകളായിരുന്നു അവൾക്കു
ഒരു നിമിഷം ഞാൻ മരവിച്ചു നിന്നുപോയി ...ഒരിറ്റു പരിജയം പോലും കാണിക്കാതെ അവൾ എന്റെ മുന്നിലേക്ക് ഭിക്ഷക്കായി കൈ നീട്ടി ..സീമാ ..എന്ന് ഉറക്കെ അലറിവിളിച്ചു ഞാൻ അവളെ അവിടെ നിന്നു പിടിച്ചുഎഴുനെല്പിക്കാൻ ശ്രമിക്കവേ മറ്റു ചെരസികൾ എന്നെ പിടിച്ചു പ്ലാറ്റഫോമിൽ തള്ളിയിട്ടു അവൾക്കു അപ്പോഴും ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു അവളുടെ ഓർമ്മകൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി .അപ്പോഴേക്കും എന്റെ ട്രെയിൻ പ്ലാറ്റഫോമിൽ നിന്നും നിരങ്ങി നീങ്ങി തുടങ്ങിയിരുന്നു പോക്കറ്റിൽ കയ്യിട്ടു കിട്ടിയ പണം മുഴുവൻ അവളുടെ കയ്യിൽ ഇട്ടു കൊടുത്തു ഞാൻ ട്രെയിനിൽ ചാടി കയറി നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും അവസാനമായി ഞാൻ അവളെ നോക്കുമ്പോൾ കിട്ടിയ പണത്തിന്റെ പങ്കിന് വേണ്ടി മറ്റുള്ള ചെരസികൾ അവളെ വളഞ്ഞിട്ടു ആക്രമിക്കുന്നതായാണ് കണ്ടത് ,,,
യാത്രക്കാർ ഏറെയുള്ള ട്രെയിനിൽ ഇരുന്നു അന്ന് ഞാൻ അലറി കരഞ്ഞു ഒരു ഭ്രാന്തനെ പോലെ...,
(അനുഭവങ്ങളുടെ അക്ഷരങ്ങൾ)

No comments:

Post a Comment